Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CampsiteAccident

Europe

ജർമനിയിൽ സ്പോർട്സ് ഫെസ്റ്റിനിടെ ക്യാമ്പിംഗ് സൈറ്റിൽ മിന്നലേറ്റു; ഒമ്പത് പേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെൻബെർഗിൽ നടന്ന ഹാൻഡ്‌ബോൾ കായികമേളയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. റസ്റ്റാറ്റ് (Rastatt) നഗരത്തിലെ ഒരു കളിസ്ഥലത്തോട് ചേർന്നുള്ള ക്യാമ്പിംഗ് സൈറ്റിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

കനത്ത കൊടുങ്കാറ്റും മഴയും ജർമനിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ അപകടം.

കൂടാരങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെ മിന്നൽ ചുഴറ്റി

ഏകദേശം 120 ടീമുകൾ പങ്കെടുക്കുന്ന വലിയൊരു ഹാൻഡ്‌ബോൾ ടൂർണമെന്‍റിനായിട്ടാണ് കായികതാരങ്ങളും കാണികളും ഈ സ്പോർട്സ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. മത്സരങ്ങൾക്ക് മുന്നോടിയായി ഗ്രൗണ്ടിൽ താത്കാലിക കൂടാരങ്ങൾ അടിച്ച് ഇവർ ക്യാമ്പ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചു. രാത്രി 11 ഓടെ കായികതാരങ്ങൾ തങ്ങളുടെ ടെന്‍റുകൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ കെട്ടി ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തായി അതീവ ശക്തമായ മിന്നൽ പതിച്ചത്.

13 വയസുകാരനും പരിക്ക്; സ്ഥലത്ത് വൻ രക്ഷാപ്രവർത്തനം:

മിന്നലിന്‍റെ ആഘാതത്തിൽ ഒരു 13 വയസുകാരൻ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തേക്ക് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും ഉൾപ്പെടെ വൻ സന്നാഹം ഇരച്ചെത്തി.

കനത്ത മഴയെ അവഗണിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്കേറ്റവരിൽ ആറ് പേരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജർമനിയിലുടനീളം കനത്ത നാശനഷ്ടം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജർമ്മനിയിൽ തുടരുന്ന കടുത്ത ചൂടിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലും ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത കൊടുങ്കാറ്റ് വീശിയടിക്കുന്നത്.

പ്രത്യേകിച്ച് തെക്കൻ ജർമ്മനിയിലും ഷ്വാബൻ മേഖലയിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയുള്ള ഓർക്കാൻ ഗണത്തിൽപ്പെട്ട കൊടുങ്കാറ്റാണ് വീശുന്നത്.

കനത്ത സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജർമ്മനിയിലെ പ്രശസ്തമായ 'സൗത്ത് സൈഡ്' (Southside Music Festival) സംഗീതോത്സവം പോലും വെള്ളിയാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.

ജർമനിയിൽ വരും ദിവസങ്ങളിലും കനത്ത ഇടിമിന്നലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Latest News

Corehub Up